വിവാദ സിഡിയിലെ വ്യക്തിയെ തനിക്കറിയില്ലെന്നും അതു കളവാണെന്നും കാന്തപുരം: 'മറപിടി' അല്ല, 'മറുപടി'യാണ്‌ വേണ്ടെതെന്ന്‌ ജിശാന്‍

കോഴിക്കോട്‌. കഴിഞ്ഞ ദിവസം പൂനൂരില്‍ സംഘടിപ്പിച്ച വിഘടിതരുടെ ആദര്‍ശ സമ്മേളനം പണ്‌ഢിത ലോകത്തിനപമാനമായി മാറി. ബഹു. സമസ്‌തയുടെ സമാന്തരമായി  അഡ്വ.അരവിന്ദാക്ഷ മേനോന്റെ നിര്‍ദേശ പ്രകാരം തട്ടിപ്പടച്ചുണ്ടാക്കിയതാണെങ്കിലും വ്യാജ സമസ്‌തയിലെ 'മുശാവറ ക്കാരെന്ന്‌' പറയപ്പെടുന്ന ചില തൂവെള്ള രൂപങ്ങളെ 'ടിപ്പ്‌ ' നല്‍കി എഴുന്നള്ളിച്ച്‌ കൂട്ടിയാണ്‌ പൂനൂരില്‍ ആദര്‍ശത്തിന്റെ പേരില്‍ ഒരു 'അടിയറവ്‌' സമ്മേളനം സംഘടിപ്പിച്ചത്‌. കാന്തപുരം കൊണ്ടു വന്ന വ്യാജമുടിയുടെ യാഥാര്‍ത്ഥ്യം രഹസ്യമായും പരസ്യമായും സമ്മതിച്ചവരെല്ലാം കാന്തപുരം വച്ചു നീട്ടിയ അധികാര ആര്‍ഭാടങ്ങളുടെ അപ്പക്കഷ്‌ണങ്ങള്‍ക്കു മുമ്പില്‍ തങ്ങളുടെ ആദര്‍ശവും പാണ്‌ഢിത്യവും അടിയറവെക്കുന്ന കാഴ്‌ച പ്രവാചക സ്‌നേഹികള്‍ക്ക്‌ ഹൃദയഭേദകമായിരുന്നു. അതേ സമയം വിഘടിത പാളയത്തിലെ മുടിഗ്രൂപ്പിന്റെ പേടി സ്വപ്‌നമായ ജിഷാന്‍ മാഹിക്കെതിരെ സമ്മേളനത്തില്‍ പേരോട്‌ പൊട്ടിത്തെറിച്ചു. ജിശാന്റെ വിവാഹത്തില്‍ പങ്കെടുത്തത്‌ കാന്തപുരത്തിന്റെ സമ്മതത്തോടെ യായിരുന്നുവെന്ന്‌ വെളിപ്പെടുത്തി സംസാരം ആരംഭിച്ച അദ്ധേഹം ജിശാന്‍ മാഹിക്കു മുമ്പില്‍ താന്‍ കൊച്ചായി പോകുന്ന കാര്യം അറിയാതെ സമ്മതിക്കുന്നുണ്ടായിരുന്നു. തന്റെ സി.ഡി കേട്ട്‌ അവനാണ്‌ പഠിച്ചത്‌ അല്ലാതെ ഞാന്‍ അവനില്‍ നിന്നല്ല പഠിച്ചത്‌ അപ്പോള്‍ എനിക്കു തന്നെയാണ്‌ മഹത്വമെന്ന്‌ ആശ്വസിച്ച പേരോട്‌, താന്‍ അവന്റെ മുമ്പില്‍ മണിക്കൂറുകളോളം പത്തി താഴ്‌ത്തി ഇരിക്കേണ്ട വന്ന ദുരവസ്ഥയും വിവരിച്ചു (അവനെ നന്നാക്കാന്‍ വേണ്ടിയായിരുന്നുവതെന്നാണ്‌ വ്യാഖ്യാനം)  എന്നിട്ടും തനിക്കുണ്ടായ ഈ ദുര്‍ഘതി പ്രവാചകനും സംഭവിച്ചിട്ടുണ്ടെന്ന വിശദീകരണത്തോടെയാണ്‌ ടിയാന്‍  സമാശ്വാസം കൊണ്ടത്‌. ഏതായാലും പേരോടിന്റെ ഈ ഉരുണ്ടു മറിയല്‍ അരങ്ങു തകര്‍ക്കുമ്പോള്‍ തന്നെ മറുപടിയുമായി ജിശാന്‍ മാഹിയും ഓണ്‍ലൈനിലെത്തി. ജാലിയാവാലയില്‍ നിന്നും ലഭിച്ച മുടി വ്യാജമാണെന്ന്‌ ബോധ്യപ്പെട്ടിരിക്കെ ഇനിയും അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കവരുടെ മാന്യത കുപ്പായം. അഴിച്ചുവെക്കേണ്ടി വരുമെന്നും ഞങ്ങള്‍ ഇളം തലമുറ അവരെ വെറുതെ വിടില്ലെന്നും ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ളവര്‍ രംഗത്തിറങ്ങട്ടെയെന്നുമുള്ള ജിശാന്റെ വെല്ലുവിളി സ്വീകരിക്കുന്ന തായും പ്രഖ്യാപിച്ച അദ്ധേഹം ജിശാനെതിരെ ഭീഷണമുഴക്കി ഭീതിപ്പെടുത്താനും മറന്നില്ല. "നിന്റെ ഒരു ഇളം തലമുറയും മുതു തലമുറയും" എന്നാക്രോശത്തോടെ ജിശാനെതിരെ തിരിഞ്ഞ അദ്ധേഹം ഇനിയും ഞങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ നിന്റെയൊന്നും അഡ്രസ്സ്‌ ഉണ്ടാവില്ലെന്നു വിരട്ടിയാണ്‌ ഭീഷണി അവസാനിപ്പിച്ചത്‌. എന്നാല്‍ പൂനൂരിലെ ഈ പരിപാടി അവസാനിച്ചയുടനെ, പേരോടിന്റെ കുപ്രചരണ ങ്ങളെ പ്രതിരോധിച്ചു മറുവെടിയുതിര്‍ത്ത്‌ ജിശാന്‍മാഹി ഓണ്‍ലൈനിലെത്തി. പേരോട്‌ തന്റെ വെല്ലുവിളി ഏറ്റെടുത്തില്‍ അതിയായ സന്തോഷമുണ്ടെന്നു വ്യക്തമാക്കി തന്റെ ഫൈസ്‌ബുക്കിലൂടെയാണ്‌ ആദ്യ പ്രതികരണമറിയിച്ചത്‌. തന്റെ ചോദ്യങ്ങളെല്ലാം ഇവിടെ ബാക്കിയാണെന്നും 'മറപിടി' അല്ല 'മറുപടി' യാണ്‌ തനിക്കാവശ്യമെന്നും തന്റെ ഫൈസ്‌ ബുക്ക്‌ സ്റ്റാറ്റസില്‍ തുടരുന്നുണ്ട്‌.